-------------------------------------------------------------------------
സ്നേഹിതരെ ശനിയാഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന ശനിദോഷം വളരെ താല്പര്യത്തോടെ നിങ്ങള്‍ സ്വീകരിച്ചതില്‍ വളരെയേറെ നന്ദിയുണ്ട് .ഇതെപ്പറ്റി എനിക്ക് ലഭിക്കുന്ന എല്ലാ പ്രതികരണങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി.
സ്നേഹിതരെ ശനിയാഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന ശനിദോഷം വളരെ താല്പര്യത്തോടെ നിങ്ങള്‍ സ്വീകരിച്ചതില്‍ വളരെയേറെ നന്ദിയുണ്ട് .ഇതെപ്പറ്റി എനിക്ക് ലഭിക്കുന്ന എല്ലാ പ്രതികരണങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി.
ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ശനിദോഷം അവതരിപ്പിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം എങ്കിലും കഴിഞ്ഞ ശനിയാഴ്ച ആ വാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.വ്യക്തിപരവും ജോലിസംബന്ധവുമായ ഒഴിച്ച് കൂടാന്‍ വയ്യാത്ത ചില തിരക്കുകളായിരുന്നു തടസം. ഇതിനു ക്ഷമചോദിക്കുന്നു. ഈ ലക്കം മുതല്‍ ഞാന്‍ തുടക്കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത് പോലെ ചില പുതുമകള്‍ വരുത്തുന്നു.
ബ്ലോഗുകള്‍ വായിച്ചു അവലോകനം എഴുതാന്‍ തയ്യാറുള്ള സുഹൃത്തുക്കള്‍ക്ക് കൂടി ശനിദോഷം പംക്തി കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുകയാണ്.മറ്റൊന്ന് ശനിദോഷം പ്രസിദ്ധീകരണം ഒന്നിട വിട്ടുള്ള ശനിയാഴ്ച്ചകളിലേക്ക് മാറ്റുക. ആദ്യ ഘട്ടം എന്ന നിലയില്‍ ഇന്നത്തെ വാരഫലം തയ്യാറാക്കി യിട്ടുള്ളത് ആരഭി ബ്ലോഗിന്റെ സാരഥിയായ ശ്രീ ചന്തു നായര്‍ ആണ് . സഹകരണ പ്രതീക്ഷയോടെ : രമേശ് അരൂര്‍ .
-------------------------------------------------------------------------
![]() | |
ചന്തു നായര്‍ |
ആലോചിച്ച് കൊണ്ട്,ഞാൻ ഏകാന്തതയിൽ ഇരിക്കുകയായിരുന്നു.മൂക്കിൽ തൊണ്ട് ചീഞ്ഞ നാറ്റം അപ്പോഴുമുണ്ട് .എന്റെ പറമ്പിന് താഴെയുള്ള ഭാഗം ഒരുകാലത്ത് നെൽപ്പാടമായിരുന്നു.
ഇപ്പോൾ തെങ്ങിൻ കണ്ടത്തിനിടയിലെ കൈച്ചാലുകളിൽ തൊണ്ട് അഴുകിക്കിടക്കുന്നു..കയർ പിരിക്കാനായിട്ടല്ലാ. നാളികേരത്തിനുപോലും വിലയില്ലാത്ത നാട്ടിൽ തൊണ്ടിനെവിടെയാ വില.?
നാളികേരം പൊതിച്ചെടുത്ത ജോലിക്കാരൻ തൊണ്ടിനെ ചാലിലേക്കെടുത്തെറിഞ്ഞിരിക്കുകയാണ്. ചില കവികളും,കഥാകാരന്മാരും വാക്കുകളെ താളിലേക്ക് വലിച്ചെറിയുന്നപോലെ.
ഇപ്പോൾ തെങ്ങിൻ കണ്ടത്തിനിടയിലെ കൈച്ചാലുകളിൽ തൊണ്ട് അഴുകിക്കിടക്കുന്നു..കയർ പിരിക്കാനായിട്ടല്ലാ. നാളികേരത്തിനുപോലും വിലയില്ലാത്ത നാട്ടിൽ തൊണ്ടിനെവിടെയാ വില.?
നാളികേരം പൊതിച്ചെടുത്ത ജോലിക്കാരൻ തൊണ്ടിനെ ചാലിലേക്കെടുത്തെറിഞ്ഞിരിക്കു
പടിഞ്ഞാറൻ കാറ്റിലൂടെ പനിനീർപൂവിന്റെ സൌരഭ്യം വരുന്നു.അതിനോടൊപ്പം ഇടപ്പള്ളി രഘവൻപിള്ളയുടെ ചില വരികളും.
“ പാടത്ത് നെന്മണി കൊത്തിപ്പറക്കുന്ന
മാടപ്പിറാക്കളെ നോക്കി നോക്കി,
മാനഞ്ചും കണ്ണിയാളാനന്ദ സ്തബ്ധയായ്
മാനവും നോക്കി നിന്നീടുന്ന നേരം
ഞാനരികത്തണഞ്ചാറ് പൂവവൾ
കാണാതെ മന്ദമപഹരിച്ചാൽ
‘ആട്ടെ” യെന്നുള്ളൊരു വാക്കിൽ - പരിഭവ
മാക്കിയവൾ നിൽക്കും മൌനമായി
എങ്കിലുമന്നു ഞാനോർത്തതില്ലോമലാ-
ളെൻ കരൾതാരു കവർന്നകാര്യം.
പൂതി ഗന്ധം പോയി,പരിമളം മാത്രം.എന്ത് കൊണ്ടാണ് ഈ വരികൾക്ക് ഇത്രയും സൌരഭ്യം വന്നത്? ഒറ്റ ഉത്തരമേയുള്ളൂ...കവി വേറൊരാളായിട്ടല്ലാ പാടുന്നത്. ഇടപ്പള്ളി രാഘവൻ പിള്ള എന്ന വ്യക്തിയും ഇത് എഴുതിയ കവിയും വിഭിന്നരല്ലാ. ഇതല്ലാ ഇന്നത്തെ പല കവികളുടേയും രചനാരീതി.അവർ അവരായിട്ടല്ലാ എഴുതുന്നത്. എനിക്ക് വളരെയേറെ അഭിമതനായ, മലയാളം വണങ്ങുന്ന ജി.ശങ്കരക്കുറുപ്പ് പോലും ജി.ആയിട്ടല്ലാ കവിയായിട്ടാണ് പലപ്പോഴും മുൻപിൽ വന്ന് നിൽക്കുന്നത്...
“ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം
താന്തമാരബ്ധ ക്ലേശരോമനഥം മമ സ്വാന്തം"
എന്ന് എഴുതുമ്പോൾ അദ്ദേഹം കവിയാണ്. ശ്രീ ശങ്കരക്കുറുപ്പല്ലാ.എന്നാൽ
“നിശ്ചയം സ്നേഹിക്കാനാവുമെനിക്കൊരു
കൊച്ചനുജത്തിയെപ്പോലെ നിന്നെ”
എന്ന് കേൾക്കുമ്പോൾ അതെഴുതിയ ചങ്ങമ്പുഴ.(കവി) ചങ്ങമ്പുഴ കൃഷ്ണപിള്ളയായി പ്രത്യക്ഷപ്പെടുന്നു. അനുവാചകന്റെ, ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് കവിത ചെന്നെത്തണമെങ്കിൽ വ്യക്തി കവിയുടെ മുഖാവരണം എടുത്തണിയരുത്. മുഖാവരണം ധരിച്ചവർ കുറച്ച് കാലത്തേക്ക് ആളുകളെ ഭ്രമിപ്പിക്കും.
നമ്മുടെ ബ്ലോഗെഴുത്തുകാരിലെ ചില കവികളും ,കവിയത്രികളും കൂടുതലും കാല്പനികതയെ കൂട്ട് പിടിക്കുന്നു. ബിംബ പ്രതിബിംബങ്ങളുടെ അനവസരത്തിലുള്ള പ്രയോഗങ്ങൾ വായനക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.ഒരു പക്ഷേ അന്യ നാടുകളിൽ ജീവിക്കുന്ന അവർക്ക് കൂടുതൽ വായിക്കാനുള്ള അവസരങ്ങൾ കിട്ടാത്തത് കൊണ്ടാകാം,പ്രണയം, വിരഹം,മഴ തുടങ്ങിയ ക്ലീഷേ രചനകളിൽ ഒതുങ്ങിക്കൂടുന്നോ എന്നൊരു സമശയം..പക്ഷേ മിനിക്കഥകള്‍ എന്ന ബ്ലൊഗിൽ രഹസ്യമായികിട്ടിയ സമ്മാനം എന്ന വ്യത്യസ്ഥമായ ഒരു കഥ വായിച്ചു
ഇത് 'മഹത്തരമായ ഒരു കഥ' എന്നല്ലാപറഞ്ഞു വരുന്നത്
അവിടെ ഒരു ബിംബത്തെ പ്രകടമായി തന്നെ കാണിക്കാതെ എന്താണോ രചയിതാവ് ഉദ്ദേശിച്ചത് അത് വളരെ ലളിതമായി വായനക്കാരിലേക്ക് എത്തിക്കപ്പെടുന്നു. അതിന്റെ ഇതിവൃത്തത്തിൽ അതിഭാവുകത്വം ഇല്ലേ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നു.പക്ഷേ ഇങ്ങനേയും നടക്കുന്നു എന്നുള്ളതാണ് സത്യം...കഥയിൽ തുടക്കക്കാരിയെന്ന് എഴുതിക്കണ്ടു എന്റെ അഭിപ്രായത്തിൽ മിനിടീച്ചർക്ക് കഥയും വശമായിരിക്കുന്നു.
എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു ബ്ലോഗാണ് സീതായനം വിവിധങ്ങളായ വിഷയങ്ങളിലൂടെ സീത നടത്തുന്ന യാത്രകൾ ചിന്തനീയമാണ് ഈഡിപ്പസ് എന്ന കഴിഞ്ഞരചനയിലുള്ള ഇതിവൃത്തം നന്നായെങ്കിലും അത് അവതരിപ്പിച്ച് രീതി നന്നായില്ലാ...ഒരു തിടുക്കം എവിടെയോ കണ്ടു..പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ അനുവാചകരിൽ എത്തിയോ എന്ന് സംശയം..എന്നാൽ സീതയുടെ പുതിയ പോസ്റ്റായ കിളിപ്പാട്ട്.... വാത്മീകിയെന്ന കവിയെയും രത്നാകരൻ എന്ന കാട്ടാളനെയും തന്റേതായ കണ്ണുകളിലൂടെ നോക്കിക്കാണുകയാണിവിടെ
ലോക നന്മ സ്വപ്നം കണ്ട് സന്യാസം സ്വീകരിച്ച , മാനിഷാദ പാടിയ കവി ഇന്നത്തെ അവസ്ഥ കണ്ട് അതുപേഷിച്ച് തന്നിലേക്ക് മടങ്ങുന്നു എന്ന് പറയാനാണു സീത ഇവിടെ ഉദ്ദേശിക്കുന്നത്...
എഴുത്തച്ഛൻ കിളിയെക്കൊണ്ട് രാമായണം പാടിച്ചത് പോലെ സീത തന്റെ കിളിയെക്കൊണ്ട്
(നേരറിയാത്തൊരു കിളി) ഈ കവിത പാടിക്കുന്നൂ....
കഥയുടെ കാണാപ്പുറങ്ങൾ
തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ തല വെളിയിലേക്കിട്ട് നോക്കിയിട്ടുണ്ടോ? ദൃശ്യങ്ങൾ ഒന്നൊന്നായി കണ്ണിൽ വന്ന് വീഴും.ഒരു ദൃശ്യത്തിന് മറ്റൊരു ദൃശ്യവുമായിപ്രത്യക്ഷത്തിൽ ബന്ധം കാണില്ല എങ്കിലും പുഷ്പഹാരത്തിലെ വാഴനാര് പൂക്കളെ കൂട്ടിയിണക്കുമ്പോലെ ഒരാന്തര ചൈതന്യം ആ ദൃശ്യങ്ങളെ യോജിപ്പിക്കുന്നുണ്ടാകും.
ജീവിത സംഭവങ്ങളാണ് ദൃശ്യങ്ങൾ,അവ വിഭിന്നങ്ങളാണെങ്കിലും ഒരേയൊരു ചെതന്യം അവയെ ബന്ധിപ്പിക്കുന്നൂ. ഈ വിഭിന്ന സംഭവങ്ങക്കെ ചിത്രീകരിച്ച് ആന്തരമായ ചൈതന്യത്തെ ധ്വനിപ്പിക്കുന്നവനാണ് കലാകാരൻ ,അഥവാ കഥാകാരൻ.
ജീവിത സംഭവങ്ങളാണ് ദൃശ്യങ്ങൾ,അവ വിഭിന്നങ്ങളാണെങ്കിലും ഒരേയൊരു ചെതന്യം അവയെ ബന്ധിപ്പിക്കുന്നൂ. ഈ വിഭിന്ന സംഭവങ്ങക്കെ ചിത്രീകരിച്ച് ആന്തരമായ ചൈതന്യത്തെ ധ്വനിപ്പിക്കുന്നവനാണ് കലാകാരൻ ,അഥവാ കഥാകാരൻ.
രചനകളിലെ എഡിറ്റിംഗ്
ബൂലോകത്തിൽ ഏറ്റവും കൂടുതൽ സമസാരമായ ഒരു വാക്കാണ് എഡിറ്റിംഗ്. എന്താണു രചനയിലെ എഡിറ്റിംഗ്. ഇവിടെ ,എഴുത്തുകാരായ സഹോദരങ്ങളോട് പൊതുവേ എനിക്കൊരു കാര്യം പറയാനുണ്ട്. നമ്മുടെ രചനകളിലെ തെറ്റുകകൾ നമുക്ക് പെട്ടെന്ന് കണ്ട് പിടിക്കാൻ ക്ഴിയില്ല ‘ഞാൻ എഴുതിയതാണ് ശരി എന്ന ധാരണ നാം അറിയാതെ തന്നെ നമ്മിൽ ശക്തിയാർജ്ജിക്കുന്നൂ. അത് ആരെങ്കിലും കമന്റിലൂടെ നമ്മളെ അറിയിക്കുമ്പോൾ നമ്മൾ ഓടിപ്പോയി ഖഡ്ഗം എടുക്കയല്ലാ വേണ്ടത് . അവയെ ഉൾക്കൊള്ളാൻ ശ്രമിക്കുക... ഒന്ന് രണ്ട്
ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടട്ടെ .
കടലാസ് പൂക്കൾ എന്നബ്ലൊഗിൽ ഞാന്‍ കണ്ട ചിരിയും ഞാന്‍ ചിരിച്ച ചിരിയും എന്ന ‘കഥ’ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. എന്നാൽ എഡിറ്റിങ്ങിലെ അഭാവം, കഥക്കുള്ള നീളക്കുടുതലിനും, വായനാ സുഖത്തിനും ഭംഗം വരുന്നു. ഞാൻ അവ കഥാകാരനെ അറിയിക്കുകയും അത് തിരിച്ചറിഞ്ഞ അദ്ദേഹം വളരെ സന്തോഷത്തോടെ തെറ്റുകൾ (?) ചൂണ്ട്ക്കാട്ടിയതിന് നന്ദി പറയുകയും ചെയ്തു ...എഡിറ്റിംഗ് ഇങ്ങനെ( മറ്റുള്ളവരും ശ്രദ്ധിക്കാൻ)
എഡിറ്റിംഗ് ചെയ്യേണ്ട ഭാഗങ്ങളും ബ്രാക്കറ്റിൽ നൽകുന്നൂ...
1 ) മാനം നോക്കി മലര്‍ന്നു കിടക്കുന്ന എന്നെ നോക്കി കുസൃതിക്കാരികളായ ചില നക്ഷത്രങ്ങള്‍
കണ്ണിറുക്കിക്കാണിച്ചു. ചിലനക്ഷത്രങ്ങളാകട്ടെ (ചിലതാകട്ടെ) ദേഷ്യത്തോടെ തുറിച്ചു
നോക്കുന്നുമുണ്ടായിരുന്നു. ദൂരെ നഭസ്സിണ്റ്റെ(നഭസിന്റെ) താഴ്വരയില് അമ്പിളിത്തോണി ഭൂമിയെ
നോക്കി സ്വപ്നം കണ്ടുകൊണ്ടങ്ങിനെ( നോക്കിക്കൊണ്ട് സ്വപ്നം കാണാൻ പറ്റില്ലാ) അലഞ്ഞു
നടക്കുന്നു; തുഴയാനാളില്ലാത്ത ഒരു കൊതുമ്പു വള്ളം പോലെ!
2 ) വിശപ്പിന്റെ ഒരു നേര്‍ത്ത തീനാളം ഉദരാന്തര്‍ ഭാഗത്ത് (ഉദരത്തിൽ - അത് മതി)
എരിയാന്‍ തുടങ്ങിയിരിക്കുന്നു.
2 ) വിശപ്പിന്റെ ഒരു നേര്‍ത്ത തീനാളം ഉദരാന്തര്‍ ഭാഗത്ത് (ഉദരത്തിൽ - അത് മതി)
എരിയാന്‍ തുടങ്ങിയിരിക്കുന്നു.
3 ) ഞാനാ സ്ത്രീയുടേയും കുട്ടിയുടേയും അരികിലേക്ക് തിരിച്ചു ചെന്നു. അവരോട് ചോറു തരട്ടെ എന്നു ചോദിച്ചു.
(ഇതും വേണ്ടാ... പകരം.. ഞാൻ എന്റെ ചോറ്റ് പാത്രം അവർക്ക് നേരെ നീട്ടി)വര്‍ധിച്ച
സന്തോഷത്തോടെ ആ സ്ത്രീ അഴുക്കു പുരണ്ട ഒരു പാത്രമെടുത്തു നീട്ടി. എന്റെ കയ്യിലെ ചോറ്റു
പാത്രത്തിലേക്ക് നോക്കുന്ന ആ കുട്ടിയുടെ കണ്ണുകള്‍ക്ക് ആകാശത്ത് കത്തി നില്ക്കുന്ന- ഇതും
വേണ്ടാ കാരണം സൂര്യൻ ആകാശത്തേ കത്തി നിൽക്കൂ ( വയറ് വിശക്കുന്നൂ എന്ന് പറയേണ്ട
കാര്യമില്ലാ കാരണം വയറല്ലാതെ എന്താ വിശക്കുക? ) സൂര്യനെക്കാള്‍ തിളക്കമുണ്ടായിരുന്നു.
എഴുത്തുകാരും വ്യക്തികളും
ഒരിക്കൽ പ്രശസ്ത സാഹിത്യ നിരൂപകനായിരുന്ന പ്രൊഫ:എം.കൃഷ്ണൻ നായർ സാർ ( അദ്ദേഹം എന്റേയും അദ്ധ്യാപകനായിരുന്നൂ) സാഹിത്യ വാരഫലത്തിൽ എഴുതിയ ഒരു വാചകം എന്റെ ഓർമ്മയിലെത്തുന്നു.
പ്രസിദ്ധരായ ചില എഴുത്തുകാരെ അവരുടെ രചനകളിൽകൂടി മാത്രം അറിയാൻ ശ്രമിച്ചാൽ മതി.നേരിട്ടറിയാൻ ശ്രമിച്ചാൽ നമുക്കദ്ദേഹത്തെ വെറുക്കേണ്ടി വരും”
1, എഫ്.എ.സി.റ്റി.യിൽ ജോലി നോക്കിയിരുന്ന പ്രസിദ്ധനായ ഒരു കഥാകാരൻ, ഒരു ബസ്സ്
സ്റ്റോപ്പിലേക്ക് വേഗതയിൽ കാറോടിച്ചെത്തി. പുറത്തിറങ്ങിയ അദ്ദേഹം ,ബസ്സ് കാത്ത്
നിൽക്കുന്ന കുലീനയായ ഒരു സ്ത്രീയുടെ കവിളിൽ ആഞ്ഞ് ഒരടികൊടുത്ത ശേഷം വന്ന
വേഗതയിൽ തന്നെ തിരികെ പോയി.അവർക്കടുത്ത് ആളുകൾ ഓടിയെത്തി കാര്യമെന്താണെന്ന്
തിരക്കി. നിറമിഴികളോടെ അവർ ചിരിച്ചു. പറഞ്ഞു.
തിരക്കി. നമ്മുടെ കഥാകാരന് പൂക്കളോടും ചെടികളോടും പൂച്ചകളോടും വലിയ കമ്പമാണ്.
സംഭവം നടന്ന പ്രഭാതത്തിൽ മുറ്റത്തെ റോസാ പൂത്ത് നിൽക്കുന്നത് കണ്ടപ്പോൾ സ്ത്രീ
സഹജമായ ഉൾപ്രേരണയിൽ,തന്റെ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അവർ
അതിലൊന്ന് അടർത്തിയെടുത്ത് മുടിയിൽ ചൂടി.കുറച്ച് കഴിഞ്ഞ് കഥാകാരൻ പുറത്ത് വന്ന്
നോക്കിയപ്പോൾ റോസാപ്പൂവ് കാണാനില്ല. അപഹരിച്ചത് ഭാര്യയാണെന്ന് മനസ്സിലാക്കിയ
അദ്ദേഹം.ബസ്സ് സ്റ്റാന്റിൽ എത്തി.ഭാര്യയുടെ തലയിൽ റോസാപ്പൂവ്. പരിസര പോലും
നോക്കാതെ അദ്ദേഹം ഭാര്യയെ തല്ലി............ അന്ന് വരെ എന്റെ മനസ്സിൽ കൂട്ടായി
ഉണ്ടായിരുന്ന ആ മാന്യനെ ഞാൻ എന്റെ മനസ്സിൽ നിന്നും ഇറക്കി വിട്ടു. പിന്നീട് ഇന്ന് വരെ
ഞാൻ ആ വ്യക്തിയെ ഞാൻ ആദരിക്കാറില്ലാ..പക്ഷേ അദ്ദേഹത്തിന്റെ രചനകളെ ഞാൻ
ആരാധിക്കുന്നൂ...
സംഭവം നടന്ന പ്രഭാതത്തിൽ മുറ്റത്തെ റോസാ പൂത്ത് നിൽക്കുന്നത് കണ്ടപ്പോൾ സ്ത്രീ
സഹജമായ ഉൾപ്രേരണയിൽ,തന്റെ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അവർ
അതിലൊന്ന് അടർത്തിയെടുത്ത് മുടിയിൽ ചൂടി.കുറച്ച് കഴിഞ്ഞ് കഥാകാരൻ പുറത്ത് വന്ന്
നോക്കിയപ്പോൾ റോസാപ്പൂവ് കാണാനില്ല. അപഹരിച്ചത് ഭാര്യയാണെന്ന് മനസ്സിലാക്കിയ
അദ്ദേഹം.ബസ്സ് സ്റ്റാന്റിൽ എത്തി.ഭാര്യയുടെ തലയിൽ റോസാപ്പൂവ്. പരിസര പോലും
നോക്കാതെ അദ്ദേഹം ഭാര്യയെ തല്ലി............ അന്ന് വരെ എന്റെ മനസ്സിൽ കൂട്ടായി
ഉണ്ടായിരുന്ന ആ മാന്യനെ ഞാൻ എന്റെ മനസ്സിൽ നിന്നും ഇറക്കി വിട്ടു. പിന്നീട് ഇന്ന് വരെ
ഞാൻ ആ വ്യക്തിയെ ഞാൻ ആദരിക്കാറില്ലാ..പക്ഷേ അദ്ദേഹത്തിന്റെ രചനകളെ ഞാൻ
ആരാധിക്കുന്നൂ...
2, എന്റെ കൌമാരകാലത്ത് , എനിക്ക് അടുത്തിടപഴകാൻ അവസരം ലഭിച്ച മഹാനായ ഭക്ത
കവി തിരുവനന്തപുരത്തുള്ള സി.പി. സത്രത്തിൽ താമസിക്കുകയായിരുന്നു. ‘കവിയുടെ
കാല്പാടുകൾ പിന്തുടർന്ന് ‘എന്നെ തിരയുന്ന ഞാൻ’ അദ്ദേഹത്തിനടുത്തെത്തിയത് ഒരു
സന്ധ്യക്കായിരുന്നു.ഞാനും കവിയും മുറിക്കുള്ളിൽ .കൊട്ടിയടക്കാത്ത വാതിലിലൂടെ ഒരു
സർവ്വാംഗ സുന്ദരി ഞങ്ങളുടെ മുറിയിലേക്കെത്തി.കവിക്ക് സ്ത്രീ പണ്ടേ ദൌർബല്യമായിരുന്നു.
അദ്ദേഹത്തിന് തന്നെ അറിയാനാവാത്തത്ര കാമുകിമാരും, ഭാര്യമാരും കേരളക്കരയാകെ.....
അദ്ദേഹത്തിന് തന്നെ അറിയാനാവാത്തത്ര കാമുകിമാരും, ഭാര്യമാരും കേരളക്കരയാകെ.....
സുന്ദരിയെ കണ്ടതും കവിയുടെ കണ്ണുകൾ വികസിച്ചു.രംഗബോധം വന്ന ഞാൻ മുറി വിട്ട് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ കവി തടഞ്ഞു....കവി പെൺകുട്ടിയോട് ചോദിച്ചു...”ആരാ” പെട്ടെന്ന് കവിയുടെ ഇരുപാദങ്ങളിലും കൈ തൊട്ട് തൊഴുന്നെഴുന്നേറ്റ കുട്ടി പറഞ്ഞു ....“മകളാ”.പെട്ടെന്ന് കവി...“ എന്റെയോ?” ...മോളെവിടുന്നാ”. കുട്ടി സ്ഥലം പറഞ്ഞു. അമ്മയുടെ പേരും. തെല്ലിട മൌനം കനത്തു.
നീർ നിറഞ്ഞ മിഴികൾ തുടക്കാതെ ആ കുട്ടി പറഞ്ഞു .... “ അടുത്ത ആഴ്ച എന്റെ വിവാഹമാണ് ...അച്ഛന്റെ അനുഗ്രഹം തേടണമെന്ന് അമ്മ പറഞ്ഞു.
കുറേ ദിവസങ്ങളായി തേടി നടക്കുകയായിരുന്നു....ഭാഗ്യം കൊണ്ട് ഇന്ന് എനിക്കെന്റെ അച്ഛനെ കാണാൻ സാധിച്ചൂ...ഇനി....”
കവിക്ക് ശബ്ദം നഷ്ടപ്പെട്ടപോലെ...അദ്ദേഹം തന്റെ ജൂബയുടെ വലത് വശത്തെ കീശയിൽ കൈയ്യിട്ടു. കൈയ്യിൽ തടഞ്ഞനോട്ടുകൾ പുറത്തെടുത്ത് ആ കുട്ടിക്ക് നൽകിക്കൊണ്ട് പറഞ്ഞു... “ നാന്നായിവരട്ടെ... അച്ഛന്റെ അനുഗ്രഹം എന്നും ഉണ്ടാകും...”
നീർ നിറഞ്ഞ മിഴികൾ തുടക്കാതെ ആ കുട്ടി പറഞ്ഞു .... “ അടുത്ത ആഴ്ച എന്റെ വിവാഹമാണ് ...അച്ഛന്റെ അനുഗ്രഹം തേടണമെന്ന് അമ്മ പറഞ്ഞു.
കുറേ ദിവസങ്ങളായി തേടി നടക്കുകയായിരുന്നു....ഭാഗ്യം കൊണ്ട് ഇന്ന് എനിക്കെന്റെ അച്ഛനെ കാണാൻ സാധിച്ചൂ...ഇനി....”
കവിക്ക് ശബ്ദം നഷ്ടപ്പെട്ടപോലെ...അദ്ദേഹം തന്റെ ജൂബയുടെ വലത് വശത്തെ കീശയിൽ കൈയ്യിട്ടു. കൈയ്യിൽ തടഞ്ഞനോട്ടുകൾ പുറത്തെടുത്ത് ആ കുട്ടിക്ക് നൽകിക്കൊണ്ട് പറഞ്ഞു... “ നാന്നായിവരട്ടെ... അച്ഛന്റെ അനുഗ്രഹം എന്നും ഉണ്ടാകും...”
ആ കുട്ടി, തിരിച്ച് ഇടനാഴിയിലൂടെ തലകുമ്പിട്ട് നടന്ന് പോകുന്ന്..ഇന്നും എന്റെ ഓർമ്മയിൽ ഒരു മായാചിത്രം...........
അനുഭവങ്ങളുടെ കലവറ തുറക്കാനുള്ള പംക്തിയല്ലാ ‘ശനി ദോഷം’ .പക്ഷെ എന്നെ ഇത്രയും
എഴുതിപ്പിച്ചത് സിദ്ധിക്ക യുടെ ഉടയോന്റെ കനിവിനായി കണ്ണീരോടെ
എന്ന ലേഖനം വായിച്ചപ്പോഴുണ്ടായ അവസ്ഥയാണ് . നല്ല മനസ്സുള്ളഒരെഴുത്തുകാരനേ ഇത്തരം ഹൃദയത്തിൽ തട്ടിയുള്ള രചന നടത്താൻ കഴിയൂ...ലേഖനം എഴുതുന്ന സഹോദരങ്ങൾഈ നല്ല എഴുത്ത് ഒന്ന് കൂടെ വായിച്ച് നോക്കാൻ അഭ്യർത്ഥിക്കുന്നൂ.
------------------------------------------------------------------------------------------------------
ശനി ദോഷത്തില്‍ പംക്തി കൈകാര്യം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ തങ്ങളുടെ അവലോകനങ്ങള്‍
വ്യാഴാഴ്ച യ്കുള്ളില്‍ remeshjournalist@gmail.com എന്ന വിലാസത്തില്‍ അയച്ചു തരിക .
--------------------------------------------------------------------------------------------------------
"ശനിദോഷം" അടുത്ത ലക്കം സെപ്തം :3 ശനിയാഴ്ച :
മണ്ഡോവിയിലെ ഒട്ടകപ്പക്ഷിക്ക് വന്യ പ്രണയം!! വലിയ പിഴയോ?
ശനി ദോഷത്തില്‍ പംക്തി കൈകാര്യം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ തങ്ങളുടെ അവലോകനങ്ങള്‍
വ്യാഴാഴ്ച യ്കുള്ളില്‍ remeshjournalist@gmail.com എന്ന വിലാസത്തില്‍ അയച്ചു തരിക .
--------------------------------------------------------------------------------------------------------
"ശനിദോഷം" അടുത്ത ലക്കം സെപ്തം :3 ശനിയാഴ്ച :
മണ്ഡോവിയിലെ ഒട്ടകപ്പക്ഷിക്ക് വന്യ പ്രണയം!! വലിയ പിഴയോ?
സെബസ്ത്യാനോസ് പറയട്ടെ